Thursday, April 05, 2007

സാന്‍ഡോസിന്റെ ദു:ഖ വെള്ളി

ചോദിക്കുന്നത്‌ കൊണ്ട്‌ ഒന്നും തോന്നരുത്‌. ഇപ്പോള്‍ സാന്‍ഡൊസിന്റെ തലയിലിരിപ്പവനാര്‌? മദ്യമെന്നോ പോത്തെന്നോ പറയുന്നതിനു മുന്‍പ്‌ ഒരുവട്ടം കൂടി ഒന്നാലോചിക്കുക.


ആലോചിച്ചാലൊന്നും അങ്ങനെ പിടികിട്ടില്ല. അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വായിച്ചവര്‍ക്ക്‌ ഏകദേശ രൂപം കിട്ടിക്കാണും. സാക്ഷാല്‍ പ്രേതമാണ്‌ അതായത്‌ പ്രേതവര്‍ഗ്ഗത്തിലെ സ്ത്രീഗണങ്ങളില്‍ പെട്ട യക്ഷിയാണ്‌ സാന്‍ഡോസിന്റെ തലയില്‍ ഇപ്പോള്‍ കുടിയേറിയിരിക്കുന്നതും കുടില്‍കെട്ടിയിരിക്കുന്നതും എന്നാണ്‌ അദ്ദേഹത്തിന്റെ അടുത്തിടെയിറങ്ങിയ പോസ്റ്റുകള്‍ വിളിച്ചു കൂവുന്നത്‌.


ഇപ്പറഞ്ഞതില്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടോ. കാണില്ല.... എന്നാല്‍ ഈ പ്രേത യക്ഷിയെ ആരെങ്കിലും കണ്ടവരുണ്ടോ അതും ഇല്ല. മനക്കലെ യക്ഷി, ഇല്ലത്തെ യക്ഷി, പാലയിലെ യക്ഷി, കോട്ടയത്തെ യക്ഷി എന്നെല്ലാം കേട്ടു കേള്‍വി മാത്രമേയുള്ളു. ഇതു വരെ നാമാരും യക്ഷിയെ കണ്ടിട്ടില്ല. ഭൂമിയുടെ നൊണ്‍ടാഞ്ചിയബിള്‍ അസെറ്റ്‌സില്‍ പെടുന്നതാണ്‌ യക്ഷികള്‍ എന്നാണ്‌ വെപ്പ്‌.


യക്ഷികള്‍ തുണിയെടുക്കാത്തവരെന്നല്ലേ പണ്ടുമുതലേ കരുതിപ്പോന്നിരുന്നത്‌. ഛായ്‌.. അതല്ല പറഞ്ഞത്‌. യക്ഷികള്‍ക്ക്‌ സാധാരണയായി വെള്ള സാരിയാണ്‌ പഥ്യം. ഉജാലയുടെ വെണ്മയെ വെല്ലുന്ന പുതുപുത്തന്‍ വെള്ള സാരികള്‍ ഉടുത്താണ്‌ യക്ഷികള്‍ പാലമുകളില്‍ നിന്നോ, തെങ്ങിന്‍ മുകളില്‍ നിന്നോ ഒന്നിനും പറ്റിയില്ലെങ്കില്‍ വല്ല കവുങ്ങില്‍ നിന്നോ ചാടിയിറങ്ങിവന്ന് ഇരപിടിക്കുന്നതെന്ന് സങ്കല്‍പം... അനുമാനം...


ഈയടുത്ത കാലത്താണ്‌, ദിനചര്യയില്‍ ഒഴിച്ചു കൂടാനാവാത്ത ഒഴിച്ചു കുടിയും കഴിഞ്ഞ്‌ സ്വഗൃഹത്തിലേക്ക്‌ ഗമിക്കവേ, മനക്കലെ മീനാക്ഷിയുടെ പ്രേതം എന്നവകാശപ്പെടുന്ന യക്ഷി സാന്‍ഡോസിനെ തടഞ്ഞു നിര്‍ത്തുകയും എങ്ങിനെയെങ്കിലും അയാളെ ഭയപ്പെടുത്തി ഞരമ്പുകള്‍ എഴുന്നു വരുന്നതും കാത്തുനില്‍കുകയും ചെയ്തത്‌. ആളോഹരി മദ്യതോതിന്റെ അഞ്ച്‌ മടങ്ങ്‌ കൂടുതല്‍ ചെലുത്തിയിരുന്ന ദേഹത്തു നിന്ന് ഞരമ്പൊന്നും എഴുന്നു വരാത്തതില്‍ കോപിച്ച്‌, തന്റെ സ്വന്തം വസ്ത്രമായ വെള്ളസാരി അഴിച്ചെടുത്ത്‌ കുടഞ്ഞ്‌ മടക്കി ശ്രീ സാന്‍ഡൊ വശം കൊടുക്കുകയും, സാരിവാങ്ങാന്‍ നീട്ടിയ കൈകളുടെ സ്പര്‍ശനത്തിലൂടെ മീനാക്ഷിയക്ഷി അങ്ങേരുടെ തിരുമണ്ടയില്‍ കയറി ടെമ്പററി ലിവിംഗ്‌ സെറ്റപ്‌ ഉണ്ടാക്കുകയും ചെയ്തത്‌. തലയില്‍ കേറിയ പാടെ മുണ്ടിനോടലര്‍ജിയായ യക്ഷി കയറിക്കൂടിയ ദേഹത്തെ മുണ്ടഴിച്ചെറിയുകയായിരുന്നു ആദ്യമായി ചെയ്തത്‌. വി ഐ പി സ്യൂട്ടിലായിരുന്നു സാന്‍ഡൊ വീട്ടിലെത്തിയതെന്ന ചില കുപ്രചരണങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്‌.


ഈ പ്രേതബാധക്കു ശേഷം തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഉല്ലാസകേന്ദ്രമായ പാലക്കാടിനടുത്തുള്ള കരിമ്പനക്കാടുകളിലേക്കുള്ള ഉല്ലാസ യാത്രക്കിടയില്‍ ഹൊണൊലുലുവില്‍ വച്ച്‌ ഒരു എമണ്ടന്‍ പോത്തിനെ പിടിച്ച്‌ അലുമിനിയം കലത്തിലാക്കാന്‍ ഒരു ശ്രമം നടത്തി പരാജയപ്പെട്ടിരുന്നു.


ഒരിക്കല്‍ മണ്ടനായിവന്‍ ലണ്ടനില്‍ പോയി രാജ്ഞിയുടെ കിരീടം മോഷ്ടിക്കുകയും കൊച്ചിയില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. ജീവിതത്തില്‍ ഒരിക്കലും പരാചയമെന്തെന്നറിയാത്ത പൂജ്യം പൂജ്യം ഏഴ്‌ ഇതിന്റെ അന്വേഷണ ചുമതല ഏറ്റെടുത്ത്‌ കൊച്ചിയില്‍ എത്തി. അയാളുടെ ജീവിതത്തിലെ ആദ്യ പരാജയം അവിടെ തുടങ്ങുകയയിരുന്നു. ഈ കാര്യത്തില്‍ കൊച്ചിയിലെ മണ്ണില്‍ മിസ്റ്റര്‍ ബോണ്ട്‌ മുട്ടുകുത്തിയെന്നാണൈതിഹ്യം.


--------------


"ട്ര്ണിം... ട്ര്ണിം... ട്ര്ണിം... "


"ഹലോ, ആരാത്‌?"


"ഹലോ, മനുവല്ലേ ത"


"അതെ മനുവാണ്‌ ത"


"കടമറ്റത്ത്‌ ഫാമിലിയിലെ മനു ത?"


"അതേഡോ താന്‍ കാര്യം പറ"


"കൊച്ചീലെ ഇടപ്പള്ളീലുള്ള സാന്‍ഡൊസിനെയറിയൊ?"


"യാ"


"ഒരു അത്യാവശ്യ കാര്യം അറിയിക്കാനാ വിളിച്ചത്‌"


"നേരം കളയാതെ പറഞ്ഞു തുലക്കടോ"


"ഒരൊഴിപ്പിക്കല്‍ കേസ്സാ"


"ക്വെട്ടേഷന്‍ അല്ലേ?"


"അങ്ങനെം പറയാം. സാന്‍ഡോസിനു പ്രേതബാധ. അതൊന്നുഴിഞ്ഞിറക്കിത്തരണം."


"അതാണോ ഇത്ര വലിയ കാര്യം. ഇത്തിരി വെള്ളുള്ളിപൂക്കളും, ഇത്തിരി ചുവന്നുള്ളിപൂകളും, ഒരു മരക്കുരിശും റെഡിയാക്ക്‌, കുറച്ച്‌ കടുകും മോരും. ഞാന്‍ ഇന്നു സൂര്യാസ്തമനത്തിനു ശേഷം അവിടെയെത്തുന്നതാണ്‌"


"ഓ, വളരെ ഉപകാരം. വെക്കട്ടെ"


"ഓ"


-----------


ചത്ത ശവത്തിനു ജീവന്‍ കൊടുക്കുന്ന മൃതോത്ഥാന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട തന്റെ ഗുരുവില്‍ നിന്ന് അനുഗ്രഹവും വാങ്ങി, മൊട്ടത്തലമറക്കാനൊരു ചട്ടിതൊപ്പിയും കമഴ്തി ചാരനിറത്തിലുള്ള ളോഹയും വലിച്ചു കേറ്റി ബ്ലാക്ക്ബെല്‍റ്റിട്ട്‌ കയ്യിലൊരു കൊടക്കാലന്‍ വടിയുമായി മനുത വൈകുന്നേരം ഏഴുമണിയോടെ ഇടപ്പള്ളിയിലെ സാന്‍ഡോസ്‌ ഗൃഹത്തിലെത്തി.


മനുതയുടെ കൂടെ ക്ഷണിക്കപ്പെടാത്ത ഒരതിധി കൂടിയെത്തിയിരുന്നു. മനുതയുടെ പോര്‍ട്ട്‌ഫോളിയൊ ഡെവലപ്പിങ്ങിനായി ചെയ്തു തീര്‍ത്ത വര്‍ക്കുകളുടെ പടം പിടിക്കാനും ഒഴിപ്പിക്കലില്‍ ഇത്തിരി സഹായത്തിനയും കൂടെ നിര്‍ത്തിയിരിക്കുന്ന മുത്തുപ്പ, തന്റെ സന്തത സഹചാരിയായ ക്യാമറയും തോളിലേറ്റി മുത്തുപ്പയും എത്തിചേര്‍ന്നു. സൈറ്റിന്റെ വിഗഹ വീക്ഷണം നടത്തി വീടും കൂടും എല്ലാമടക്കം ഒരഞ്ചാറ്‌ ക്ലിക്ക്‌. മുത്തുപ്പ പണിയിലേക്ക്‌ പ്രവേശിച്ചു.


വെള്ളസാരിയില്‍ പൊതിഞ്ഞ ഒരു മനുഷ്യനെ പൂമുഖത്തേക്ക്‌ കൊണ്ടുവന്നു. അവിടെ പ്രത്യേകം തയ്യാറാക്കിയ വാഴയിലയില്‍ ഇരുത്തി.


"ആരാ നീ?"


"നീയാരാടാ അതു ചോദിക്കാന്‍"


"ഞാന്‍ മനു ത. കടമറ്റത്ത്‌ മനുത. നീയാര്‌?"


"ഞാന്‍ യക്ഷി. മീനാക്ഷിയക്ഷി"


"നീ ഇവന്റെ ദേഹം വിട്ടിറങ്ങിപോകുക"


"ഉവ്വ, താന്‍ പറയുമ്പോളിറങ്ങിപ്പോവാനല്ലേ ഞാന്‍ കയറിക്കൂടിയത്‌"


"അല്ലേല്‍ നിന്നെ ഞാന്‍ തളക്കും"


"താന്‍ ഒലത്തും. ഒന്നു കാണട്ടേടൊ തന്റെ തളക്കല്‍. നല്ല പുത്തന്‍ സാരിയൊരെണ്ണം അഡ്വാന്‍സ്‌ ഡെപ്പോസിറ്റ്‌ വെച്ചാ ഞാനിവിടെ താമസിക്കുന്നത്‌"


"മുത്തുപ്പാ, ആ വെള്ളുള്ളിപ്പൂക്കള്‍ തരൂ"


"ഇതാ"


"താനിതെവിടെയാ തിരുകി കേറ്റുന്നേ. മനുഷ്യെന്റെ ചെവിയിലും മൂക്കിലും ഈ പൂക്കള്‍ വെക്കാന്‍ തനിക്ക്‌ ഭ്രാന്തുണ്ടോ?"


"ശബ്ദിക്കരുത്‌. ഈ മനുത നിന്നെപ്പോലെ എത്രയെണ്ണത്തെ തളച്ചതാ. നിനക്കു ബ്ലോഗ്ഗ്‌ അറിയുമോ. അവിടെ പോയി നോക്ക്‌. ഈ മനുത ആരാണെന്നറിയാം. എങ്ങനെയറിയാനാ, നീയെല്ലാം ചത്തു പോയിട്ടെത്രകാലമായി"


"താനെന്ത്‌ --പ്പായാലും എനിക്കെന്താ."


"നിന്നേക്കാള്‍ വലിയ കാമധേനുവിനെ പിടിച്ചു കെട്ടിയവനാ ഈ ഞാന്‍. എന്റെ കമ്പൈസ്‌ മാത്രം വായിച്ചാമതി. നീ ചിരിച്ച്‌ ചിരിച്ച്‌ മരിച്ചു പോകും. പിന്നെ ഈ പൂക്കളൊന്നും വേണ്ട"


"പിന്നേ താന്‍ കൊറെ ഒലത്തി.... തുണ്ണീം പൊക്കിപ്പിടിച്ച്‌ പെണ്‍പിള്ളേരുടെ മുന്നിലൂടെ ഓടി... ദീപേടെ മുന്നില്‍ മുണ്ടഴിച്ചിട്ടുള്ള ഹനുമാന്‍ ചാട്ടമൊന്നും എനിക്കറിയാത്തതല്ല. അന്നു ദീപ ഓടിക്കാണും അതുപോലെ എന്നെോടിക്കാന്‍ നൊക്കല്ലേ... ഇതു ആളു വേറെയാ... തന്റെ ഊഞ്ഞാലു വായിച്ചിട്ട്‌ ഞാന്‍ മരിച്ചില്ല എന്നിട്ടല്ലെ?"


"എന്റെ ആഴ്ചകുറിപ്പുകള്‍ വായിച്ചാല്‍ നീ മാനസാന്തരം പ്രാപിച്ച്‌ ഈ ബോഡിയുപേക്ഷിച്ചു പോകും" മുത്തുപ്പ മനസ്സില്‍ പറഞ്ഞു.


യക്ഷിയുടെ ബ്ലോഗ്ഗു വായനയെപറ്റിയറിഞ്ഞ മനുത ഇവളെകൊണ്ട്‌ അധികം പറയിച്ച്‌ മറ്റുള്ളവരുടെ മുന്നില്‍ നാണം കെടാനുള്ള സകലസാധ്യതകളും ഉള്ളതിനാല്‍ അധികം കാത്തു നില്‍ക്കാതെ, ബാക്കിയുള്ള പൂവും കടുകും വാരി പ്രേതവായിലേക്ക്‌ കുത്തിത്തിരുകി. ഗ്ലാസ്സിലിരുന്ന മോരും ഒഴിച്ചു കൊടുത്തു പ്രേതവായ്‌ ഫില്‍ ചെയ്ത്‌ സീല്‍ ചെയ്തു.


മുത്തുപ്പ, മനുതഗുരു ചെയ്യുന്ന ഓരോന്നിന്റേയും പടം ക്ലിക്കികൊണ്ടിരുന്നു. മനുത അടിയന്തിര ഗട്ടത്തില്‍ പെട്ടെന്നെടുത്ത തീരുമാനമായതിനാല്‍, വായില്‍ പൂതിരുകുന്ന രംഗം ക്ലിക്കാന്‍ മുത്തുപ്പാക്കു കഴിയാതെപോയി. അന്നേരം മുറ്റത്തൂടെ ഓടിപ്പോയ പൂച്ചകുട്ടിയെ ക്ലിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം.


"സര്‍, ഒരിക്കല്‍ കൂടി വായില്‍ കയ്യൊന്നു വെക്കു"


"മിസ്റ്റര്‍ മുത്തുപ്പ. ഇതു കല്യാണത്തിലെ താലികെട്ടു രംഗമല്ല. ഇനി കൈവെച്ചാല്‍ അവള്‍ അതിലൂടെ എന്നിലേക്ക്‌ കയറികൂടും. ബാക്കിയുള്ളത്‌ പിടിച്ചാല്‍ മതി"


"ഡോ താന്‍ കൊറെ നേരായല്ലോ ഇതു തൊഡങ്ങീട്ട്‌. ഇതൊന്നവസാനിപ്പിക്കഡോ. മോരു കുഡിച്ച്‌ ഉള്ളകെട്ടും ഇറങ്ങീട്ടു നിക്ക്വാ. എനിക്കു പോയിട്ടൊന്നു വീശീട്ടു വരാനുള്ള സമയമായി"


"നീ ഇനിയും ഇറങ്ങിപ്പോയില്ലെ."


"ഹഹഹ. കുടികിടപ്പവകാശം വാങ്ങിട്ടാഡോ ഞാനിവിടെ കേറിയത്‌"


"ഹും കുടികിടപ്പവകാശം... ഈ കുരിശിനാല്‍ ഞാന്‍ നിന്നെ തളക്കാന്‍ പോകുകയാണ്‌"


"താന്‍ വേറെ വല്ല പണിയും നോക്കി പോകുന്നുണ്ടോ. ചൂടുകാലത്ത്‌ അല്പം തണുപ്പുകിട്ടാന്‍ സെമിത്തേരിയിലെ മാര്‍ബിളിട്ട കല്ലറക്കുമുകളില്‍ കുരിശില്‍ തലയും ചാരികിടന്നുറങ്ങുന്ന എന്റെയടുത്താണോ തന്റെ ഈ ചിന്ന കുരിശും വച്ചുള്ള കളി"


തന്റെ അവസാനത്തെ അടവും പിഴക്കുമെന്നുറപ്പായപ്പോള്‍ വളഞ്ഞ കാലുള്ള വടിയും കയ്യിലെടുത്ത്‌ സ്ഥലം കാലിയാക്കാന്‍ ഒരുങ്ങുകയാണ്‌ മനുത. ക്ലിക്കിയ പടത്തേക്കാളും നല്ലത്‌ ക്ലിക്കാത്ത പടമാണെന്നറിയാമെങ്കിലും ഇനിയും ക്ലിക്കാന്‍ പോയാല്‍ ശരിയാവില്ലെന്നതിനാല്‍ മുത്തുപ്പയും തിരിച്ചുപോക്കിനുള്ള ഒരുക്കം തുടങ്ങി.


"സാന്‍ഡോസില്ലേ അവിടെ"


"ആ ഇതാര്‌ സിയ മോനൊ. വാ കയറിവാ. അപ്പൊ മോനൊന്നുമറിഞ്ഞില്ലേ. നമ്മടെ സാന്‍ഡൊയല്ലേ ഈ സാരിയുമെടുത്തിവിടെയിരിക്കുന്നെ"


"ഓ ഇവനെന്തു പറ്റി?" "പ്രേതം കയറിക്കൂടിയതാ. അതിന്റെ ഒഴിപ്പിക്കലാ ഇപ്പൊ നടക്കുന്നത്‌"


"ഉം, ഈ പ്രേതത്തെ ഒഴിപ്പിക്കാല്‍ ട്രഡീഷണല്‍ വഴികളൊന്നും പറ്റില്ല. ഇതു ബ്ലോഗൂര്‍ കാവിന്റെ അടുത്തുള്ള കരിമ്പനയില്‍ താമസിച്ചിരുന്ന ബ്ലോക്ഷി ആവാനാ വഴി. ഇവന്‍ ഈയിടെയായി നട്ടപ്പാതിരക്കും നട്ടുച്ചക്കും ഒരുപോലെ ബ്ലോഗില്‍ തന്നെയായിരുന്നു."


"അങ്ങനെയൊ, ഇനി ഇപ്പൊ എന്തോ ചെയ്യും?"


"അതിനെന്തു പ്രയാസം. ഇതിപ്പൊ ഇറക്കിത്തരാം. കമ്പ്യുട്ടര്‍ എവിടെ. ഫോട്ടോഷോപ്‌ ലോഡ്‌ ചെയ്തിട്ടുണ്ടോ?"


"ഉണ്ട്‌, ഇതാ"


"ഉം. ഇപ്പൊ ശരിയാക്കിതരാം."


മനുതയും മുത്തുപ്പയും നോക്കിനില്‍ക്കേ സിയ കമ്പ്യൂട്ടറില്‍ ഫോട്ടോഷോപ്പെടുത്ത്‌ ഫയല്‍ ന്യു സെലക്റ്റ്‌ ചെയ്ത്‌ ഒരു പുത്തന്‍ ചിത്രം തയ്യാറാക്കാന്‍ ഒരുങ്ങി. ടെക്സ്റ്റ്‌ ടൂള്‍ എടുത്ത്‌ ഏരിയല്‍ ഫോണ്ട്‌ സെലെക്റ്റ്‌ ചെയ്ത്‌ ചുവന്ന നിറവും എടുത്ത്‌ പുതിയ ലയെറും എടുത്ത്‌ ചിത്രത്തിന്റെ നടുവില്‍ "SAN DOZ" എന്നെഴുതി. അതിനു നടുവിലൂടെ കാണുന്ന വിടവിലൂടെ ഒരു കുരിശു രൂപം അടുത്ത ലെയറിലും വരച്ചു വച്ചു. ഫയല്‍ മെനുവില്‍ ക്ലിക്ക്‌ ചെയ്ത്‌ സേവ്‌ എടുത്ത്‌ sandoz2 എന്നു നാമകരണവും ചെയ്തു.


ഫയല്‍ സേവ്‌ ചെയ്ത്‌ കഴിഞ്ഞതും വാഴയിലയിലിരുന്നിരുന്ന സാന്‍ഡോസ്‌ ചാടിയെഴുന്നേറ്റു. സാരിയെല്ലാം അഴിച്ചു മാറ്റി. ഓടിപ്പോയി മുറിയില്‍ നിന്നു കൈലിയും ചുറ്റി ഒരു ടീ ഷര്‍ട്ടും ഇട്ട്‌ തിരിച്ചു വന്നു. പട്ടഷാപ്പില്‍ പോകാനിരുന്ന സാന്‍ഡോസ്‌ സിയയോടൊപ്പം ഫൊട്ടൊഷാപ്പില്‍ കേറി മേഞ്ഞു നടന്നു.


ആധുനിക കാലത്തെ പ്രേതമൊഴിപ്പിക്കല്‍ കണ്ട്‌ ഒരക്ഷരം മിണ്ടാതെ മനുത ഊശാന്താടിയിലെ രണ്ടു രോമങ്ങളേയും തലോടി ചിന്താകുന്തനായി തിരിച്ചു പോയി. ചുമ്മ കിട്ടുന്നതല്ലേ എന്നു കരുതി സാന്‍ഡോസ്‌ അഴിച്ചു കളഞ്ഞ സാരി മുത്തുപ്പ തന്റെ ക്യാമറയോടൊപ്പം കയ്യില്‍ കരുതി. മുത്തുപ്പയുടെ കയ്യിലെ വെള്ളസാരി അപ്പോഴും ചിരിച്ചുകൊണ്ടേയിരുന്നു.

26 comments:

സുല്‍ |Sul said...

"സാന്‍ഡോസിന്റെ ദു:ഖ വെള്ളി"

പുതിയ പോസ്റ്റ്.

-സുല്‍

Rasheed Chalil said...

മോഡേണ്‍ പ്രേതമൊഴിപ്പിക്കലിനായെത്തിയ മനുത യ്ക്ക് മന്ത്രവാദത്തിന്റെ ബാലപാഠങ്ങള്‍ ഓതികൊടുത്തത് സുല്ലാണെന്നും അത് വെറും വെട്ടിപ്പായതിനാല്‍ ഇനി ആശാന്റെ നെഞ്ചത്ത് തന്നെ എന്നാണ് തീരുമാനമെന്നും ടി അടിയാന്‍ അറിയിച്ച കാര്യം സുല്ലിനെ ഇവിടെ അറിയിക്കുന്നു...

അസിസ്റ്റന്റ് ലോല ഹൃദയനായ മുത്തുപ്പയെ എവിടെയോ കണ്ടിട്ടുണ്ടല്ലോ... ചിലപ്പോള്‍ ദേരെയിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ചായിരിക്കും.

ഫോട്ടോഷൊപ്പിന് ഇങ്ങനെ ഒരു ഗുണമുള്ളത് കൊണ്ടാണല്ലോ മുണ്ടലി ഉണ്ടായത്...
സുല്ലേ നിന്റെ കാര്യം പോക്കാ...

അപ്പു ആദ്യാക്ഷരി said...

സുല്ലേ.... :-)
മനു ത യുടെ കൂടെ സുല്ലുംകൂടെ പോകാഞ്ഞത് സാന്റൊയുടെ ഭാഗ്യം. അല്ലെങ്കില്‍ താനാദ്യം അങ്ങേരുടെ തലയില്‍ “തേങ്ങ” അടിച്ച് മറ്റൊരു പ്രേതമാക്കി മാറ്റിയേനെ.... അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ നമ്മുടെ മൂത്തുപ്പായുടെ വക നല്ലൊരു ആഴ്ചക്കുറിപ്പും വായിക്കാമായിരുന്നു.

കുറുമാന്‍ said...

താന്‍ വേറെ വല്ല പണിയും നോക്കി പോകുന്നുണ്ടോ. ചൂടുകാലത്ത്‌ അല്പം തണുപ്പുകിട്ടാന്‍ സെമിത്തേരിയിലെ മാര്‍ബിളിട്ട കല്ലറക്കുമുകളില്‍ കുരിശില്‍ തലയും ചാരികിടന്നുറങ്ങുന്ന എന്റെയടുത്താണോ തന്റെ ഈ ചിന്ന കുരിശും വച്ചുള്ള കളി" - ഇത് കലക്കി സുല്ലേ....അല്പം നീണ്ടുപോയില്ലേന്നൊരു ശങ്ക. മുത്തുപ്പയും, മനുതയും തരുന്നത് കയ്യോടെ വാങ്ങിക്കോ, സാന്റോസിന്റെ പ്രേതത്തിന്റേന്ന് വേറേം :)
-

Raghavan P K said...

പോസ്റ്റ് വായിച്ചു. ഒഴുക്കന്‍ വിവരണം നന്നായി.
സാക്ഷാല്‍ യക്ഷി പ്രേതമല്ല , ദേവി ആണെന്നാണ് പുരാണങ്ങളില്‍‌ പറയുന്നത്.‌ ഇപ്പോള്‍‌ യക്ഷിയെ പ്രേതവര്‍ഗ്ഗത്തിലാണു കൂടുതലും ‍ പറഞു കേള്‍ക്കുന്നത്. കാലം വരുത്തുന്ന മാറ്റമായിരിക്കാം.

Mubarak Merchant said...

ഹഹഹഹ..
സാന്‍ഡോസ് രണ്ട് ദിവസം ഓണ്‍ ലൈന്‍ വരാഞ്ഞപ്പൊ എന്തൊക്കെ കഥകളാ ദൈവമേ!
പിന്നെ, മുത്തുപ്പാടെ കയ്യിലെ സാരി അതല്ലാട്ടാ..
അത് മട്ടാഞ്ചേരി സംഭവത്തിനുശേഷം കിട്ടിയതാ. ഹഹഹ

Areekkodan | അരീക്കോടന്‍ said...

ithin marukkuripp kodukkan sandos nee evite?

തമനു said...

നാളെ പള്ളിയില്‍ പോകേണ്ടതു കൊണ്ട് ഇന്നൊന്നും ഞാന്‍ പറേന്നില്ല...

തന്നെ ഞാന്‍ എടുത്തോളാമെടാ .........ല്ലേ
(സുല്ലേ എന്നു തന്നാ പറഞ്ഞേക്കുന്നേ..)

അക്ഷരപ്പൊട്ടന്‍ said...

ഞങ്ങള്‍ പുറത്തിറക്കുന്ന ഒരു മാഗസിനു നിങ്ങളുടെ സഹായം ആവശ്യമുണ്ട്‌. കുറച്ചു ചോദ്യങ്ങള്‍ എത്തിക്കാനായി നിങ്ങളുടെ E -മെയില്‍ വിലാസം അയച്ചു തരാമോ? എന്റെ വിലാസം- tcrajeshin@gmail.com

മുസ്തഫ|musthapha said...

എടാ സുല്ല്ല്ലേ...!!!

തത്കാലം ഇതിരിക്കട്ടെ, ബാക്കി തമനു പള്ളീന്ന് വന്നിട്ട് :)

Ziya said...

ചോറ്റാനിക്കരേല്‍ ഒരു പ്രേതമൊഴിപ്പിക്കാന്‍ പോയി കടമറ്റത്ത് കത്തനാച്ചരുമായി കത്തിവെച്ചു നിന്നതിനാല്‍ കമന്റാന്‍ സമയം കിട്ടിയില്ല.
ന്നാലും സുല്ലേ
ഈ കൊട്ടേഷനെല്ലാം കൂടെ ന്റെ തലേത്തന്നെ കെട്ടിവെച്ചു തന്നല്ലോ ദ്രോഹീ...
മനുതേ, മുത്തുപ്പാ..നിങ്ങടെ പ്രതികരണങ്ങള്‍ക്ക് ആര്‍ജ്ജവം പോരാ. കരണം പൊഹയണം. ഹും

Rasheed Chalil said...

ടെസ്റ്റ് ഫോര്‍ സുല്ല്

സുല്‍ |Sul said...

ഒരീസ്റ്റര്‍ കഴിഞ്ഞു വരുമ്പോഴേക്കും സാന്‍ഡോസ് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നാ കരുതിയെ. സാന്‍ഡോസിന് ഉയരാനും എഴുന്നേല്‍ക്കാനും ഒന്നല്ല ഒരഞ്ചാറ് ഈസ്റ്റര്‍വേണ്ടിവരും.

-സുല്‍

സുല്‍ |Sul said...

സാ‍ന്‍ഡോസിനെ കുരിശിലേറ്റാന്‍ വന്നവര്‍ക്കെല്ലാം നന്ദി.

ഇത്തിരീ :) അതു ഞാനല്ല. അതു മറ്റൊരു കഷണ്ടിയാ. ഗുരുവിനെ പറ്റി മനുത തന്നെ പറയുന്നുണ്ടല്ലോ.

അപ്പു :) അതവന്റെ ഭാഗ്യം കൊണ്ട് തന്നെ അപ്പു.

കുറുമാനേ :) ശിഷ്യന്‍ അങ്ങോട്ട് ശരിയായില്ലല്ലൊ.

Raghavan P K :) നന്ദി. അതൊരു പുതിയ അറിവാണ്. എല്ലാരും പറയുന്നു ഞാനും പറയുന്നു അത്രെയുള്ളു അതില്‍.

ഇക്കാസ്ജി :) എന്നിട്ടവനെ കിട്ടിയൊ?

അരീക്കോടാ :) സാന്‍ഡോസ് ഇനിയും ഉയര്‍ത്തെഴുന്നേറ്റില്ല.

തമനു :) പള്ളിയില്‍ പോയി ഇതുവരെ തിരിച്ചെത്തിയില്ലെ?

വിചാരം :)

അഗ്രു :) എന്നിട്ടൊന്നും കണ്ടില്ലല്ലൊ?

സിയ :) ഇനി നമ്മുടെ അഗ്രുന്റെ കൂടി ഒരൊഴിപ്പിക്കല്‍ ഉണ്ട്. അതിനെത്ര വേണം.

ഇനി സാന്‍ഡോസ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് വരെ കാത്തിരിക്കാം. അല്ലാതെന്തു ചെയ്യും.

-സുല്‍

ഏറനാടന്‍ said...

ഹയ്യോ! ഇതെപ്പഴാണ്ടായത്‌ സുല്ലേ? ഞാന്‍ വരും വഴി ഏതോ യക്ഷിയോ പൊട്ടിചെയ്‌ത്താനോ വഴിതെറ്റിച്ചെവിടേയോ കൊണ്ടുപോയി, ഗതികിട്ടാതലയും യക്ഷികളുടെ ബാധയില്‍ നിന്നും കൈച്ചിലായിവിടെയിപ്പഴാ എത്തിയത്‌. എന്നിട്ട്‌ യക്ഷിവിട്ടുപോയ സാന്‍ഡോസ്‌ എവിടെ? എവിടേ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്നാലും ബാധയൊഴിപ്പിച്ച് ഒഴിപ്പിച്ച് സാന്‍ഡോസിനെ എല്ലാരും കൂടി കേരളത്തീന്ന് ഒഴിപ്പിച്ച് കളഞ്ഞല്ലോ :(

Sona said...

:)

സുല്‍ |Sul said...

സാന്‍ഡോസിന്റെ ദു:ഖവെള്ളി
രണ്ടാം നന്ദി വിതരണം.

ഏറനാടാ :) സാന്‍ഡോസിനെ ഇതു വരെ കണ്ടു കിട്ടിയില്ല.

മി.കു.ചാ :) എന്നാലും അത്രെം വേണ്ടായിരുന്നു. അവന്‍ ഏവിടെപോയി? ആര്‍ക്കേലും അറിയൊ?

സോനാ :) നന്ദി

വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.

-സുല്‍

asdfasdf asfdasdf said...

:) :)

സുല്‍ |Sul said...

മേന്നേ,
എല്ലാം രണ്ടു ചിരിയിലൊതുക്കിക്കളഞ്ഞല്ലോ.
നന്ദി വീണ്ടും വരിക.
-സുല്‍

sandoz said...

ഹ.ഹ.ഹ.....ഇവിടേം എന്റെ സാരിയഴിച്ചോ.....സുല്ലേ...ദുഷ്ടാ.........ബ്ലോഗില്‍ പ്രവേശിക്കാന്‍ മന്ത്രവാദം പഠിക്കേണ്ടിവരൂന്നാ തോന്നണേ......

സുല്‍ |Sul said...

സാന്‍ഡോസേ
നീയേതായാലും ഈ വഴി വന്നത് നന്നായി. നിന്നെ കുരിശിലേറ്റിയെന്നും പറഞ്ഞ് എന്തായിരുന്നു ഇവിടെ പുകില്.

“ഇവിടേം എന്റെ സാരിയഴിച്ചോ.....സുല്ലേ..“
നിനക്കു സാരിയുടുത്തു നടക്കാനാണോ ഇഷ്ടം??? മനുഷ്യന്‍ കഷ്ടപ്പെട്ടൊരുപകാരം ചെയ്യാമെന്നു കരുതിയപ്പോള്‍....

-സുല്‍

ഇട്ടിമാളു അഗ്നിമിത്ര said...

സുല്ലെ..... ഹി ഹി ഹി

മുല്ലപ്പൂ said...

ഹഹഹ ഇതു അലക്കന്‍
സാരി ഉടുത്ത് സാന്‍ഡോ ...:)

കുതിരവട്ടന്‍ | kuthiravattan said...

:-)

സുല്‍ |Sul said...

"സാന്‍ഡോസിന്റെ ദു:ഖ വെള്ളി"
ഇട്ടികുട്ടീ, മുല്ലപ്പൂവേ, കുതിരവട്ടാ നന്ദി
-സുല്‍